Skip to main content

കാൻസർ, കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ തുടങ്ങി

കാൻസർ, കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ തുടങ്ങി – നടൻ സുധീർ സുകുമാരൻ
നടൻ സുധീർ സുകുമാരനെ അറിയാത്ത മലയാളി സിനിമാ പ്രേക്ഷകർ ഉണ്ടാകാൻ ഇടയില്ല. കാരണം മലയാളി പ്രേക്ഷകരെ ഒരേ സമയം വില്ലനായി പേടിപ്പിക്കുകയും നായകനായി അത്ഭുത പെടുത്തുകയും ചെയ്തിട്ടുള്ള താരമാണ് സുധീർ. ഒരു ബോളി വുഡ് നടന്റെ ആകാര വടിവും ലുക്കുമുള്ള നടൻ സുധീർ പലർക്കും ഒരു റോൾ മോഡൽ കൂടി ആണ്. എന്നാൽ സുധീർ പങ്കു വെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയ്യുന്നത്.
തനിക്ക് കാൻസർ ആണെന്ന് തുറന്നു പറഞ്ഞു കൊണ്ട് സുധീർ പങ്കു വെച്ച കുറിപ്പ് ഏറെ വേദനയോടെ ആണ് പ്രേക്ഷകർ കണ്ടത് . സിഐഡി മൂസ എന്ന ദിലീപ് ചിത്രത്തിൽ വില്ലനായി ആയിരുന്നു സിനിമാ രംഗത്തേക്കുള്ള സുധീറിന്റെ അരങ്ങേറ്റം. പിന്നീട് വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിൽ നായകനുമായി സുധീർ. ഈ ചിത്രത്തിന് വേണ്ടിയാണു സുധീർ ബോഡി ബിൽഡിങ് തുടങ്ങിയത്. ചിത്രത്തിനായി സുധീർ നടത്തിയ മേക്കോവർ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
തനിക്ക് കാൻസർ ആണെന്നും കുടലിന്റെ ഒരു ഭാഗം മുറിച്ചു കളയേണ്ടി വന്നെന്നും കീമോ തെറാപ്പി ആരംഭിച്ചെന്നുമാണ് സുധീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ ഉള്ളടക്കം. തുടരെ കഴിച്ച ഏതോ ആഹാരം ആണ് ക്യാന്സറിന്റെ രൂപത്തിൽ പണി തന്നത്. ജീവിതത്തിൽ ഉണ്ടാകുന്ന ഏത് പ്രതിസന്ധികളും ചിരിച്ചു കൊണ്ട് നേരിടുന്ന ഞാൻ പക്ഷെ ആ വാർത്ത കേട്ട് തളർന്നു പോയി എന്ന് സുധീർ പറയുന്നു. മരിക്കാൻ തനിക്കു പേടി ഇല്ല എന്നും എന്നാൽ മരണം മുന്നിൽ കണ്ട് ജീവിക്കാൻ തനിക്ക് ഭയമാണ് എന്നും സുധീർ പറയുന്നു.
ജനുവരി പതിനൊന്നിന് എറണാകുളം അമൃത മെഡിക്കൽ കോളേജിൽ വെച്ച് സർജറി കഴിഞ്ഞെന്നും തന്റെ കുടലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുധീർ പറയുന്നു. കഴിഞ്ഞ മാസം തന്നെ ഇരുപത്തഞ്ചിന് സ്റ്റിച്ച് എടുത്തു കീമോ തെറാപ്പി ആരംഭിച്ചു. മുടി കൊഴിഞ്ഞു പോകും ഭാരം വല്ലാതെ കുറയും എന്നൊക്കെ പലരും പറഞ്ഞു പേടിപ്പിക്കുന്നുണ്ട്. ഞാൻ ഇതൊക്കെ കേട്ട് മടുത്തു , ഇനി വരാൻ ഉള്ളത് വരട്ടെ എന്ന് കരുതി എല്ലാം വിധിക്ക് വിട്ട് കൊടുത്തു എല്ലാം മറക്കാൻ ശ്രമിക്കുകയാണെന്നും സുധീർ പറഞ്ഞു.
താൻ ഇപ്പോൾ ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വലിയ തെലുങ്ക് ചിത്രത്തിന്റെ സെറ്റിലാണെന്നും കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിൽ ജോയിൻ ചെയ്തതെന്നും സുധീർ പറയുന്നു. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തു വച്ച് കാണാം …ചിരിച്ചു കൊണ്ട് നേരിടാം.. അല്ല പിന്നെ … എന്ന് പറഞ്ഞു കൊണ്ടാണ് സുധീർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സുധീറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ “ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് surgery കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് stitch എടുത്തു. chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു 😀 എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ൽ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു 🙏. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ ...

Comments

Popular posts from this blog

വധുവിനെ തൊട്ട കാമറാമാനെ തല്ലി വരന്‍;

വധുവിനെ തൊട്ട കാമറാമാനെ തല്ലി വരന്‍ പിന്നെ വധു ചെയ്തത് കണ്ടോ? പിന്നാലെ വമ്പന്‍ ട്വിസ്റ്റും വിവാഹത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു സംഭവമാണ് ഇപ്പോൾ ഫോട്ടോഗ്രാഫി പരീക്ഷണങ്ങളുടെ മേഖല കൂടി ആയ വിവാഹ ഫോട്ടോഗ്രാഫിയിൽ പല പരീക്ഷണവു ഫോട്ടോഗ്രാഫർ നടത്താറുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറൽ ആയത് വിവാഹത്തിന് ഇടയിൽ ഒരു ഫോട്ടോഗ്രഫർക്ക് ഉണ്ടായ തികച്ചും ഞെട്ടിക്കുന്ന അനുഭവമാണ് ഒരുന നോർത്ത് ഇന്ത്യൻ വിവാഹത്തിന്റെ വീഡിയോ ആണ് ഇത് വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രഫർ ഇവിടെ വരനെ മാറ്റി നിർത്തി വധുവിലേക്ക് ക്യാമറ തിരിയുന്നു തുടക്കം സൗകര്യ പ്രദമായ രീതിയിൽ വരൻ മാറി നില്കുന്നത് ആണ് വീഡിയോയിൽ ഉള്ളത് വിവിധ പോസിൽ ഫോട്ടോഗ്രഫർ വധുവിന്റെ ഫോട്ടോ എടുത്തു ഇവ എല്ലാം കണ്ടു അക്ഷമനായി നിൽക്കുന്ന വധുവിനെയും വീഡിയോയിൽ കാണാം അല്പം കഴിഞ്ഞതും ഫോട്ടോഗ്രഫർ വധുവിന്റെ മുഖം ഉയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിച്ചു ഇതോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ട വരന്റെ സ്വഭാവം മാറി പിന്നീട് എല്ലാം വളരെ പെട്ടെന്ന് അയിരുന്നു വരൻ ഫോട്ടോഗ്രാഫറെ കരണത്തു ശക്തിയായി ഒരു അടി ഇത് കണ്ടു പൊട്ടിച്ചിരിക്കുന്ന വധു നിലത്തു ഇരുന്നു ചിരി നിർത്താൻ പാട് ...

ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട പോലീസുകാരൻ ചെയ്ത നന്മ

ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട പോലീസുകാരൻ ചെയ്ത നന്മ ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട പോലീസുകാരൻ ചെയ്ത നന്മ .സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ വൈറൽ ആകുന്ന ഒരു വീഡിയോ ആണിത്.ഈ അടുത്തിടെ ആയി തമിഴ്നാട്ടിൽ നിന്നും പോലീസിന്റെ മോശം പ്രവർത്തി മാത്രമാണ് റിപ്പോർട് ചെയ്തിട്ടുള്ളത്.എന്നാൽ ചിലർ ചെയ്ത തെറ്റിന് പോലീസുകാർ മുഴുവനും അങ്ങനെ ആണെന്ന് ഉള്ള ധാരള തെറ്റാണ് .ഈ വീഡിയോ തന്നെയാണ് അതിനു ഏറ്റവും വലിയ ഒരു ഉദാഹരണം. പൊരി വെയിലത്ത് ഗർഭിണി ആയ ഒരു സ്ത്രീ നടന്നു വരുന്നത് കണ്ടു പോലീസ് എവിടേക്കാണ് പോകേണ്ടത് എന്ന് തിരക്കി അവിടേക്ക് സുരക്ഷിതമായി കൊണ്ട് പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.കൊറോണ കാരണം വണ്ടികൾ ഇല്ലാത്തതു കൊണ്ടും വീട്ടിലേക്ക് നടന്നു പോകാൻ തീരുമാനിച്ച ഗർഭിണി ആയ സ്ത്രീയുടെ അവസ്ഥ കണ്ടു അവരെ സഹായിക്കാൻ വന്ന പൊലീസുകാരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.എല്ലാ പോലീസും ഇവരെ പോലെ ആയിരന്നു എങ്കില് എന്ന് ആശിച്ചു പോകുന്നു എന്നും ചിലർ അഭിപ്രായം പറഞ്ഞു.ചുട്ടുപൊള്ളുന്ന വെയിലത്ത് ഗർഭിണിയായ സ്ത്രീ ഒറ്റയ്ക്ക് ന...

5 വർഷം മുൻപ് കളഞ്ഞുകിട്ടിയ മാലയും രത്നമോതിരവും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്.

5 വർഷം മുൻപ് കളഞ്ഞുകിട്ടിയ മാലയും രത്നമോതിരവും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്. ഖത്തറിൽ നിന്നും അഞ്ചു വര്ഷങ്ങള്ക്കു മുൻപ് കളഞ്ഞു കിട്ടിയ മാലയും രത്ന മോതിരവും ഉടമയെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശിയായ മാമ്പി ബസാർ പുതിയവീട്ടിൽ ഷെഫീർ ബാബു കണ്ടെത്തി നൽകിയത്. അഞ്ചു വര്ഷം മുൻപാണ് തമിഴ് നാട് സ്വദേശിയായ കാർത്തി കൃഷ്ണകുമാറിന്റെ അഞ്ചു പവന്റെ മാലയും ഒരു പവന്റെ രത്ന മോതിരവും അടങ്ങുന്ന പെട്ടി ഖത്തറിൽ വെച്ച നഷ്ടമായത്. ഏറെ നാൾ ഈ പെട്ടിക് വേണ്ടി കാർത്തി തിരച്ചിൽ നടത്തിയിരുന്നെങ്കിലും അത് തിരികെ ലഭിച്ചിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം കാർത്തി ഖത്തർ വിട്ട് പോവുകയും ചെയ്തു ശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞു കാർത്തിക് അന്ന് യാത്ര ചെയ്ത കാർ വില്കുന്നതിന്റെ ഭാഗമായി പരിശോദിക്കുന്നതിനിടയിൽ ഡിക്കിയിൽ സ്റ്റെപ്പിനി ടയറിനടിയിൽ നിന്നും കാർത്തികിന് നഷ്‌ടമായ പെട്ടി ഷഫീറിനു കണ്ടുകിട്ടി. എന്നാൽ ഉടമസ്ഥനെ കുറിച്ച് അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒടുവിൽ പെട്ടിയുടെ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി മാലയുടെയും മോതിരത്തിന്റെയും ഫോട്ടോകൾ ഷഫീർ ഫേസ്ബുക്കിൽ പോസ്റ...